Monday, April 15, 2024

പൊനം കെ.എൻ.പ്രശാന്ത്

 പൊനം 

കെ.എൻ.പ്രശാന്ത് 


തുടക്കവും ഒടുക്കവും ഇല്ലാത്ത പകയുടെയും പച്ച മനുഷ്യരുടെയും കഥ. ചിരുത, പാർവതി,രമ്യ, ശേഖരൻ, മാലിങ്കൻ, ഗണേശൻ തുടങ്ങിയ മികച്ച കഥാപാത്ര സൃഷ്ടികൾ, എന്നാൽ കേന്ദ്ര കഥാപാത്രമാകുമെന്നു തോന്നിപ്പിച്ച മാധവന്റെ കഥയും, ക്ളീഷേ പോലെ ആയിപ്പോയ കഥാകാരന്റെ ചരിത്രവും, കഥാപാത്ര സൃഷ്ഠിയും മറ്റൊരു തലത്തിൽ എത്തേണ്ട കഥയെ എങ്ങുമെത്താതെ എവിടെയോ ഉപേക്ഷിച്ചു തീർത്ത പോലെ തോന്നി. ഒരേ സ്വഭാവമുള്ള, മൂന്നു തലമുറ സ്ത്രീകളെ നന്നായി വരച്ചിട്ടപ്പോൾ(അത്രയും സ്ത്രീകളിൽ മാത്രം ഒതുങ്ങി പോകുന്നുമുണ്ട്) പുരുഷ കഥാപാത്രങ്ങൾക്കും ഏതാണ്ട് ഒരേ ഛായയും കരുത്തും നൽകരുതായിരുന്നു എന്ന് തോന്നി അവിടെ കഥാപാത്ര വൈവിധ്യത്തിന്റെ സാദ്ധ്യതകൾ ഉണ്ടായിട്ടും ഉപയോഗപ്പെടുത്താത്തപോലെ തോന്നി. എന്നിരുന്നാലും കരിമ്പുനത്തെ വായനക്കാരന് കാടുകയറാൻ വിട്ടുതന്നിട്ടാണ് നോവൽ അവസാനിപ്പിക്കുന്നത്, വായിച്ചൊരാഴ്ച കഴിഞ്ഞിട്ടും കരിമ്പുനം ഒരു നായകനെ തേടുകയാണ് അങ്ങിനെ ഒരു നായക സൃഷ്ടിയുടെ അഭാവം വായനയിൽ പ്രകടമായി തോന്നുന്നുണ്ട്.

വിലായത്ത് ബുദ്ധ ജി ആർ ഇന്ദുഗോപൻ

 വിലായത്ത് ബുദ്ധ      

ജി ആർ ഇന്ദുഗോപൻ

ഒരു വലിയ കഥയെ  ചെറിയൊരു നോവലിലേക്കൊതുക്കി(വളർത്തി) തടിയിൽ മുഴുവൻ കാതലുള്ള ലക്ഷണമൊത്ത ചന്ദനമരംപോലെ ഒരു വിലായത്ത് ബുദ്ധ പോലൊരു നോവൽ. കയ്യടക്കം, ലാളിത്യം എഴുത്തിലെ അച്ചടക്കം ഇന്ദുഗോപൻ ഇവിടെയും തെറ്റിക്കുന്നില്ല. നായകനും വില്ലനും എന്ന സാധ്യതയെ ഓരോ ഫ്ലാഷ് ബാക്കിലൂടെ കടന്നു പോകുമ്പോഴും ഇനി ഞാൻ നായകൻ നീ വില്ലൻ എന്ന കണക്കെ മാറ്റിമറിക്കുന്നു. ശക്തരായ ആണുങ്ങളും പെണ്ണുങ്ങളും അവരുടെ  കാച്ചിക്കുറുക്കിയ സംഭാഷണങ്ങൾ   അതിലൊളിപ്പിച്ച കാതലുള്ള ജീവിത സത്യങ്ങൾ ഇതെല്ലം ഒരു സിനിമ കാണുന്ന പോലെ എഴുതി വെച്ച ഇന്ദുഗോപൻ മാജിക്.


ഫ്രാൻസിസ് ഇട്ടിക്കോര. ടി ഡി രാമകൃഷ്ണൻ

 ഫ്രാൻസിസ് ഇട്ടിക്കോര.

ടി ഡി രാമകൃഷ്ണൻ 

 മലപ്പുറം കത്തി, കോടാലി, അമ്പും വില്ലും,  പിന്നെ ജാലിയൻ കണാരൻ ലെവൽ ബോംബ് കഥയും. അങ്ങനെ ആളെക്കൊല്ലലും  പീഡിപ്പിക്കലുമൊക്കെയായി ആസ്വദിച്ചു എഴുതി പൊലിപ്പിച്ചു വച്ചിട്ടുണ്ട് . കിളിപ്പാട്ട് രാമായണം കോരപ്പൻ എഴുതി എന്നും കൂടെ പറയും എന്ന് തോന്നി ഒരു ഘട്ടത്തിൽ പക്ഷേ അങ്ങനെ പറഞ്ഞില്ല പാവം എഴുത്തച്ഛൻ രക്ഷപ്പെട്ടു 🤦‍♂️, പിന്നെ മോശം പറഞ്ഞു കൂടാ തള്ളലെല്ലാം സഹിച്ചു നമ്മൾ വീണ്ടും വായിക്കും സംഭവം ഫിക്ഷൻ അല്ലെ പിന്നെ ആണ്ടാൾ ദേവനായകി  ഒക്കെ വായിച്ചു എഴുത്തുകാരനെ ഒരുപാടിഷടപ്പെട്ടും പോയി. ഇറാക്കിൽ തുടങ്ങി കുന്നംകുളവും കടന്നു യൂറോപ്പും ഇടയ്ക്കു അഞ്ഞൂറ് കൊല്ലം പുറകോട്ടും ഒക്കെ ഗട്ടർ റോഡിലൂടെ സസ്പെന്ഷന് ഇല്ലാത്ത വണ്ടി ഓടിക്കുന്ന പോലെ വായന ഒരു വശത്തുകൂടെ അങ്ങനെ പോകും. എഴുത്തുകാരനിൽ നിന്നും ഒരുപാട് പ്രതീക്ഷിച്ചതു കൊണ്ടാണോ എന്നറിയില്ല... ആസ്വദിച്ചു ഇടക്കൊക്കെ...  പക്ഷെ എനിക്കിതൊരു മോശം വായനാനുഭവം ആയിരുന്നു. 


സൂര്യവംശം മേതിൽ രാധാകൃഷ്ണൻ

 സൂര്യവംശം

മേതിൽ രാധാകൃഷ്ണൻ

ശീലമില്ലാത്ത കടുത്ത വാക്കുകളിൽക്കൂടി  മുഷിഞ്ഞു തുടങ്ങിയ വായന, പക്ഷെ അടച്ചുവെക്കാൻ തോന്നിയതുമില്ല,  അങ്ങിനെ പതിയെ സമയമെടുത്ത് ഓരോവരിയിലൂടെയും ഒന്ന് രണ്ടുവട്ടം ആലോചിച്ചും (അതിനുള്ള വകുപ്പ് വരികളിൽ ഒളിപ്പിച്ചിട്ടുണ്ട്)ആസ്വദിച്ചും പതിയെ കത്തികയറി തുടങ്ങും, ഏതാണ്ട് പകുതിയാകുമ്പോൾ ചക്രപാണിയുടെ വക ഒരു ട്വിസ്റ്റുണ്ട്, നായകന്റെ ട്രാൻസ്ഫോർമേഷനുണ്ട്  അവിടെ മുതൽ വായനക്കാരൻ ഏതാണ്ട് ബ്ലാക്ക്ഹോളിൽ അകപ്പെട്ട പ്രതീതിയാണ്, അവിടെ സമയവും , ആദ്യവും അന്ത്യവുമെല്ലാം പൊളിച്ചെഴുതുകയാണ്,നഷ്ടബോധവും പാപഭാരവും കോപവും പേറിയ നായകന്റെ ഭ്രാന്തമായ ഉന്മാദാവസ്ഥ വായനക്കാരനിൽ അതെ ഇമ്പാക്റ്റിൽ സൃഷ്ടിക്കാനായിരിക്കണം സാഹിത്യവും ഒരല്പം നാടകീയമായും ഭ്രാന്തമായും നോവലിലുടനീളം ഉപയോഗിച്ചിരിക്കുന്നത് .നോവലിലെ സംഭാഷണങ്ങൾ ഫിൽറ്റർ ചെയ്ത വാക്കുകളായല്ല  ശബ്ദമുള്ള ചിന്തകളായാണ് പ്രയോഗിച്ചിരിക്കുന്നതു . കറുത്ത ദൈവത്തെ പറ്റി, സൂര്യവംശത്തെപറ്റി, നമ്മളെ പറ്റിയെല്ലാം പറയുന്ന ഖണ്ഡികകൾ(ഫിലോസഫി) എഴുത്തിന്റെ, വായനയുടെ തീവ്രമായ  ഉന്മാദം വായനക്കാരനു നൽകുന്നു.. എഴുത്തിനെ മറ്റൊരു തലത്തിൽ ആസ്വദിക്കാൻ, പ്രണയിക്കാൻ പഠിപ്പിച്ച എഴുത്തുകാരനോട് ആരാധനയും, നന്ദിയും.

തക്ഷൻകുന്ന് സ്വരൂപം

 തക്ഷൻകുന്ന് സ്വരൂപം  യു വി കുമാരൻ  കേട്ടറിഞ്ഞ കഴിഞ്ഞ കാലത്തേക്കുള്ള ടൈം ട്രാവലായിരുന്നു  തക്ഷൻകുന്ന് വായന, യഥാർത്ഥത്തിൽ അതൊരു വായനയായി ഇപ്പ...

old posts