തക്ഷൻകുന്ന് സ്വരൂപം
യു വി കുമാരൻ
കേട്ടറിഞ്ഞ കഴിഞ്ഞ കാലത്തേക്കുള്ള ടൈം ട്രാവലായിരുന്നു തക്ഷൻകുന്ന് വായന, യഥാർത്ഥത്തിൽ അതൊരു വായനയായി ഇപ്പോൾ തോന്നുന്നില്ല അതൊരു കാഴ്ചയായിരുന്നു. അച്ഛന്റെ തല്ലുവാങ്ങി തടിപ്പാലത്തിൽ കിടന്ന് കരഞ്ഞരാമറിന്റെ കൂടെ ഒരു ജീവിതകാലം നീളുന്ന യാത്ര, ചേക്കുവിനോടും കുഞ്ഞിക്കേളുവിനോടും കൂട്ടുകൂടിയും സൊറപറഞ്ഞും രാമറിന്റെ കൂടെ ഞാൻ ചൊവ്വ്വവയലിനിരുപുറവും നടന്നു,കാലിച്ചന്തയും മാദാമ്മയുടെ കടയും ചെമ്പകച്ചോടും പൊടിപറക്കുന്ന റോഡും എന്റെ യാഥാർഥ്യങ്ങളാണിപ്പോൾ, ശ്രീധരൻ ഡോക്ടരിലും കണ്ണച്ചനിലും കണ്ട നന്മയും കെ കേളപ്പനും മഹാന്മാഗാന്ധിയും അബ്‌ദുറഹ്‌മാൻ സാഹിബും നയിച്ച നവോത്ഥാന സമരങ്ങളും , കാറ്റിൽ നാട്ടിലാകെ പരന്ന വസൂരി ബാധയും , ലോകയുദ്ധ കാലത്തേ പട്ടിണിയും, ജാപ് ഏജന്റായ കണാരനേയും മറയ്ക്കുന്നതെങ്ങനെ?.ഇതിനിടയിൽ നടക്കുന്ന രാമറിന്റെ വളർച്ചയും കല്യാണിയുമായുള്ള പ്രണയവും ജീവിതവും എത്ര സുന്ദരമായാണെഴുതി വച്ചിരിക്കുന്നത്. കാലത്തിനും സമയത്തിനുമെതിരെ ഏതാണ്ട് നൂറു കൊല്ലം പിന്നിലേക്ക് സഞ്ചരിച്ച വായനാനുഭവം സമ്മാനിച്ച ഈ കൃതി മലയാളത്തിലെ മികച്ച വായനാനുഭവങ്ങളിൽ ഒന്നാകുന്നു.